ഇന്‍ഡോര്‍: രഞ്ജി ട്രോഫി ക്രിക്കറ്റിൽ മധ്യപ്രദേശിനെതിരെ കേരളം പിടിമുറുക്കുന്നു. കേരളത്തിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 281 നെതിരെ ബാറ്റ് ചെയ്യുന്ന മധ്യപ്രദേശ് രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ആറിന് 155 എന്ന നിലയിലാണ്.
സരണ്‍ഷ് ജെയ്ന്‍ (41), ആര്യന് പാണ്ഡെ (33) എന്നിവരാണ് ക്രീസില്‍. 101 ന് ആറ് എന്ന നിലയിൽ കൂട്ടത്തകർച്ച നേരിട്ട മധ്യപ്രദേശിനെ ജെയ്ന്‍, പാണ്ഡെ കൂട്ടുകെട്ടാണ് മത്സരത്തിലേക്ക് തിരികെയെത്തിച്ചത്. കേരളത്തിനായി ഏദന്‍ ആപ്പിള്‍ ടോം, എം.ഡി.നിതീഷ് എന്നിവർ രണ്ടുവിക്കറ്റുവീതം വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ കേരളത്തെ 98 റണ്‍സ് നേടിയ ബാബാ അപരാജിതാണ് ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്. അഭിജിത് പ്രവീണ്‍ (60), അഭിഷേക് നായര്‍ (47) എന്നിവരും നിര്‍ണായക പ്രകടനം പുറത്തെടുത്തിരുന്നു. മധ്യപ്രദേശിന് വേണ്ടി മുഹമ്മദ് അര്‍ഷദ് ഖാന് നാലും സരണ്‍ഷ് ജെയ്ന്‍ മൂന്നും വിക്കറ്റ് വീഴ്ത്തി.